Court Verdict: തൃശൂരിൽ റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയ കോൺട്രാക്ടർക്കും എൻജിനീയർമാർക്കും നാല് വർഷം കഠിനതടവും പിഴയും ശിക്ഷ

Imprisonment: തൃശൂർ ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന ആളൂർ ഡിവിഷനിൽപ്പെട്ട ചിലങ്ക-അരീക്ക റോഡ് പുനർ നിർമാണത്തിലാണ് അഴിമതി കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : May 8, 2024, 09:04 PM IST
  • 2006ൽ ആണ് കേസിന് ആസ്പദമായ സംഭവം
  • തൃശൂർ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ്‌ അറ്റകുറ്റപ്പണിക്കുള്ള തുക അനുവദിച്ചിരുന്നത്
Court Verdict: തൃശൂരിൽ റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയ കോൺട്രാക്ടർക്കും എൻജിനീയർമാർക്കും നാല് വർഷം കഠിനതടവും പിഴയും ശിക്ഷ

തൃശൂർ: റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയ കോൺട്രാക്ടർക്കും എൻജിനീയർമാർക്കും കഠിനതടവ് ശിക്ഷ വിധിച്ചു. നാല് വർഷം വീതം കഠിന തടവും 20,000 രൂപ പിഴയുമാണ്‌ ശിക്ഷ വിധിച്ചത്. തൃശൂർ ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന ആളൂർ ഡിവിഷനിൽപ്പെട്ട ചിലങ്ക-അരീക്ക റോഡ് പുനർ നിർമാണത്തിലാണ് അഴിമതി കണ്ടെത്തിയത്.

പണി നടത്തിയ കോൺട്രാക്ടർ ടി ഡി ഡേവിസ്, അസിസ്റ്റന്റ് എഞ്ചിനീയർ മെഹറുന്നിസ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റൂഖിയ എന്നിവരെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. 2006ൽ ആണ് കേസിന് ആസ്പദമായ സംഭവം. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ്‌ അറ്റകുറ്റപ്പണിക്കുള്ള തുക അനുവദിച്ചിരുന്നത്.

ALSO READ: പോക്സോ കേസ് പ്രതിക്ക് 61 വർഷം ജീവപര്യന്തം തടവും പിഴയും; വിധി കൽപ്പറ്റ അതിവേഗ പോക്സോ കോടതിയുടേത്

പ്രതികൾ ഗൂഡാലോചന നടത്തി, നിശ്ചയിച്ച അളവിൽ സാമഗ്രികൾ ചേർക്കാതെയും, രേഖകളിൽ കൃത്രിമം കാണിച്ചും സർക്കാരിന് 1,08,664 രൂപയുടെ നഷ്ടം വരുത്തി എന്നായിരുന്നു കേസ്. വിജിലൻസ്‌ ഇൻസ്‌പെക്ടർ രാമകൃഷ്ണൻ അന്വേഷണം പൂർത്തിയാക്കിയ കേസിൽ വിജിലൻസ്‌ ഡിവൈഎസ്പി ആയിരുന്ന ജ്യോതിഷ്കുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിന് വേണ്ടി പ്രോസിക്യൂട്ടർ ഇആർ സ്റ്റാലിൻ ഹാജരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News